Sunday, April 5, 2009

ശരവണ - ചില ഉപക്കാഴ്ചകള്‍


വര - ഓപ്പു (അമല്‍ സെന്‍‍)

എല്ലാ കഥകളും അപൂര്‍ണ്ണമായിരിക്കെ നീ എന്തിനാണിങ്ങനെ പിന്നെയും ആയാസപ്പെടുന്നത് .കേട്ടു കഴിയുമ്പോഴേക്കും നരച്ചു പോകുമെന്ന ഭീതിയായിരുന്നുവോ നിനയ്ക്ക് . രുചികളില്‍ നിന്നും ഗന്ധങ്ങളില്‍ നിന്നും ഓര്‍മ്മയുടെ കീ വേര്‍ഡ് കണ്ടെത്താന്‍ ഇറങ്ങി പുറപെടുംമുന്പ് ശരവണ പറഞ്ഞ കഥകളിലും അങ്ങിങ്ങായി ചില നരകള്‍ മുളച്ചു പൊന്തിയിരുന്നു എന്നതും നേര് .

നേരും നെറികേടും കഴിഞ്ഞു നഗരവെളിച്ചത്തിന്റെ വിയര്‍പ്പാറ്റി അവളുടെ മടിയില്‍ തലചായ്ച്ച് കിടക്കുകയായിരുന്നു ഞാനപ്പോള്‍ .
കേള്‍വിപ്പെടാന്‍ തീര്‍ച്ചയാക്കിയ ഒരു സായഹ്ന്നത്തില്‍ വാക്കും മൌനവും തമ്മിലുള്ള ശത്രുത വെടിഞ്ഞു പരസ്പ്പരം നനയാന്‍ ഇറങ്ങിത്തിരിച്ചവരായിരുന്നു ഞങ്ങള്‍ .

എങ്കിലും ഇത്തരം ഗണനതിന്റെയും ഹരണത്തിന്റെയും ഇടവേളകളില്‍ നിന്നു ആയുസ്സിന്റെ തുമ്പികള്‍ പറന്നു പോകുന്നതെങ്ങോട്ടനെന്നു ശരവണ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുന്നുന്ട്ടയയിരുന്നു.
പക്ഷെ , സൂത്ര മഹിമകളുടെ കോറസ്സ് പകുതെടുത്തത് ആരുടെ ബോധ നെറുകയില്‍ ഹാരമണിയിക്കാനാനെന്നു മാത്രം ,
ശരവണാ നീ അവനോടു ചോദിക്കരുത് .തന്‍റെ ചരിത്രമില്ലെന്കില്‍ പിന്നെ വെറും കെമിക്കല്‍ പ്രോസസ്സിന്ഗ് നടത്തുന്ന വെറും യന്ത്രമയേനെ അവന്‍ .
"പക്ഷെ , സ്വന്തം ചരിത്രം ബോധപൂര്‍വ്വം മറയ്ക്കുകയും മറക്കുകയും മറ്റുള്ളവരുടെ ജീവിതത്തിന്‍റെ ചുഴികളിലെയ്ക്ക് ഒരുളുപ്പുമില്ലാതെ ഇറങ്ങുകയും ചെയ്യുന്നതിലെ നേരികെടിനെ നിങ്ങള്‍ ഏതു സൂത്രവാക്യം കൊണ്ടാണ് അടിവരയിടുക " ശരവണ പിന്നെയും ക്ഷോഭിക്കുന്നു.
ഇന്നലെകള്‍ താണ്ടി വരുന്ന ആ ആപത് സൂചനകളില്‍ നിന്നും നീ എപ്പോഴാണ് ഇനിയും വിടുതല്‍ നേടുക .
(എന്റെ സന്ദെഹങ്ങളില്‍ പങ്കു ചേരാന്‍ തുടങ്ങിയതില്‍ പിന്നെ അവള്‍ ഇങ്ങനെയോകെയാണ് വേവലാതിപ്പെടുന്നത് )
വേരുകള്‍ മണ്ണിന്നടിയിലേയ്ക്ക് ആഴ്ന്നിരന്ങുംപോയാണ് ഇലകളും പൂവും കായും പ്രസരിക്കുന്നതിന്റെ ഒരു ചെടി ആത്മഹര്‍ഷം അനുഭവിയ്ക്കുന്നത്‌ .
'മണ്ണിന്റെ ആര്‍ദ്ര തയിലെയ്ക്ക് വലിയുന്ന വേരുകള്‍ ' പോലെയായിരുന്നു ശരവണ.
മുമ്പെപ്പോഴോ മര്‍ക്കരയിലെ ഒരു പ്രഭാതത്തിനും മുന്പേ അവന്‍ പറഞ്ഞിരുന്നു. അത്രയും നന്ന് .
പക്ഷെ എപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത് ? മെയ് വഴക്കത്തിന്റെയും കൈ വഴക്കത്തിന്റെയും പടനിലങ്ങളിലെയ്ക്ക് ,
അവന്‍ എന്തോരം വേഗത്തിലാണ് തിടം വെച്ചത് .
ചര്യകളില്‍ സാമര്ത്യത്തോടെയും ആചാരങ്ങളില്‍ ഉല്‍സവലഹരി പകര്‍ന്നും നഗരികമായ തണുപ്പിലേയ്ക്ക് നടത്തകള്‍ നേര്‍ന്നും
ഒന്നുമറിയാതെ , ഒരു കുറ്റബോധം പോലും തീന്ട്ടാതെ ....!
പന്നികള്‍ വെട്ടയാടപ്പെടെന്ട്ട മൃഗങ്ങളാണെന്നുപറഞ്ഞതു അവനായിരിക്കണം .
അതെ -
മലത്തിന്റെ ഗന്ധങ്ങളെ സ്വപ്നം കാണുന്ന ജീവികള്‍ വേറേയുമുണ്ട് .
'എട്ടമത്സ്യം '
പിന്നെ....
വേണ്ട ,
Genetic engineering -ല്‍ എനിയ്ക്ക് പിടിപാടില്ല ശരവണ
Zoology അധ്യാപികയായ നിന്നോട് എനിയ്ക്ക് തര്‍ക്കിക്കണമെന്ന് ശാട്യവുമില്ല .
പക്ഷെ , നേര്‍ രേഘകളിലൂടെ ചരിയ്ക്കുക എന്നത് robert-കളുടെ രീതി ശാസ്ത്രം
അതിലെനിയ്ക്ക് താല്പര്യവുമില്ല . .
അല്ലെങ്കില്‍ കച്ചേരി വീടിലെ ഭ്രാന്തന്‍ മൂസ്സതിന്റെ മകളെ നെറികേടിന്റെ വായ്ത്താലയില്‍ നിന്നും പിടിച്ചിറക്കി കൊണ്ട് വന്നത് ഈയൊരു താല്‍പ്പര്യം കൊണ്ട് മാത്രം...

ചലനമെന്നത് ആയുര്‍രേഖകളെ കൂട്ടിയിണയ്ക്കുന്ന ഒടുവിലത്തെ കണ്ണിയാണെന്ന അനുഭവത്തിലെയ്ക്ക് ഉണര്‍ത്തിയത് നീ.
എന്നിട്ടും ചില എച്ചിലുകള്‍ആയ ശാട്യങ്ങളില്‍ കുടുങ്ങികൊണ്ട്തന്നെ ലഹരിയുടെ കടല്‍ചുഴികളിലെയ്ക്ക് നൂഴ്ന്നിരങ്ങുന്നതിന്റെ പിന്നിലെ ശാസ്ത്ര രീതികള്‍ കൊണ്ട് നിന്നെ മയപ്പെടുത്തനുമാവില്ല , നീ അവയെ പ്രതിരോധിക്കുന്നില്ലെന്കില്‍ കൂടി ..
പരസ്പ്പരം നഗ്ന്നരായി , അച്ചുതണ്ടിന്റെ ഗതി വേഗങ്ങളായി , പുലര്‍ന്നു ഒരു പ്രഭാതത്തില്‍ നിന്നിലുനര്‍ച്ച തേടുകയായിരുന്നു ഞാന്‍
നഗ്നതയെ ഏത് Dialectics ലൂടെയാണ് നിര്‍വചിയ്ക്കുക എന്നതായിരുന്നു എന്റെ അപ്പോഴത്തെ രീതിതലവും രതിതലവും .
'ഇരു തല മൂര്‍ച്ചയുള്ള ഒരു വാലിന്റെ വ്യാളിമുഖങ്ങള്‍ ' എന്നോ മറ്റോ നീ പേരിട്ടു വിളിച്ച അവന്റെ ചിത്രത്തിന്‍ താഴെ ,
നീ നിന്റെ രതി തലത്തിലേയ്ക്ക് ഉണര്ത്തിയതിന്റെ രേഖകള്‍ എന്റെ കൈവള്ളയിലെ രേഖംശങ്ങളും കടന്നു സുലക്ഷണ രേഖീയതയുടെ മണ്ണോലിപ്പുകളിലെയ്ക്ക് വന്നു വീഴുന്നു എന്നത് മറൊരു വൈചിത്ര്യമാവാം.
യുക്തിയുടെ പുറം തൊലിയ്ക്കപ്പുറത്തു ക്രമച്ച്ചരടുകളഴിയുന്നത്‌ , ശരവണാ ... നിന്റെ കാഴ്ചകളില്‍ നിന്നും അവന്റെ ചരിത്രത്തില്‍ നിന്നും ചിറകു നീര്‍ത്തുന്നത് ഏത് ദേശാടനത്തിന്റെ നൊസ്റ്റാള്‍ജിയയില്‍ ചെന്നു പതിയ്ക്കന്നാണ്

ബോധ വാക്യങ്ങള്‍ മരുകരകളെ ബന്ധിപ്പിയ്ക്കുന്ന വ്യസന മൌനവും കടന്നു നിര്‍മമതയുടെ മെത്തയിലെയ്ക്ക് തന്നെ വരികയാണോ
പോര്‍ തവളയുടെ ഇര പിടുത്തത്തെ കുറിച്ചു Zoology ലാബിലെ കുട്ടികളോട് പറയുക .വയലറ്റ് മഷിയുടെ ഉപയോഗത്തെ കുറിച്ചും .ജനിതകങ്ങളുടെ പിന്‍ബലത്തില്‍ അവര്‍ അനാഥദേഹത്ത് വയലറ്റ് മഷിയില്‍ രേഖപ്പെടുത്തട്ടെ ,ജീവിച്ച ജീവിതവും ജീവിക്കപ്പെടാത്ത ജന്മത്തെക്കുറിച്ചും പേര്‍ത്തും പേര്‍ത്തും പറഞ്ഞു അവര്‍ ഭേരി മുഴക്കട്ടെ .
ചില്ലലമാരകളിലെ രസലായനികളില്‍ കിടന്ന ജീവിതത്തിനുമേല്‍ കാണിയാവാന്‍ വിധിയ്ക്കപ്പെട്ടവരുടെ ആന്തല്‍ കൂടി പകര്‍ത്തുക.
ജീവിച്ച ജീവിതത്തിന്റെ കറുപ്പും വെളുപ്പുമായി പരിയാന്‍ വേണ്ടി .....
അതെ , അടിയറവിന്റെ വലക്കണ്ണിയിലേയ്ക്കു അവയവങ്ങള്‍ എറിഞ്ഞു കൊടുത്തവന്റെ ചിത്രത്തിലേയ്ക്കു , ശരവണാ ഇനിയും എന്നെ നീ കൂട്ടി കൊണ്ട്പോകരുത്
വേവലാതിപ്പെടാന്‍ ഒന്നുമില്ലത്തവന്റെ പെരുക്കുന്ന ശൂന്യതയോര്‍ത്ത് സങ്കടപ്പെടെന്റ്ടി വരിക ..
ഒരു പക്ഷെ ചില അന്ഞെയതകള്‍ നേര്‍രേഖകളിലൂടെ വായിച്ചെടുക്കാന്‍ പറ്റില്ല എന്നത് നിന്റെയും അവന്റെയും പരിമിതി
അതോ എന്റേത് മാത്രമോ ?
അന്വോഷണം വഴി മുട്ടുകയും നടത്തകള്‍ നേരിന്റെ ഓരങ്ങളില്‍ തറയ്ക്കുകയും ചെയ്യുമ്പോള്‍ പതറിയത് ആരായിരുന്നു ?

ജന്മമെന്നത് ചില വ്യതിയാനങളുടെ പരിണിതി എന്ന ശാഠൃങ്ങളില്‍ നിന്നും അവന്‍ എന്നോ വിടുതല്‍ നേടിയിരിക്കണം
അവശേഷിയ്ക്കുന്നത് കാന്തികബലം വിട്ടു സ്ഥലത്തിന്റെ വിതാനത്തിലെയ്ക്ക് ഊര്‍ന്നു വീഴുന്ന മനസ്സിന്റെ ആധികള്‍
പഴകിയ ഗന്ധങ്ങളുടെ ചൂരിനെ പുതു ഗന്ധങ്ങള്‍ തൂവി വെടിപ്പാക്കുംപോഴും , തെറിച്ചു വീണ ആസക്തികളുടെ മുറിവില്‍ നിന്നും എപ്പോഴും കിനിയുന്ന ഓര്‍മ്മകള്‍ ശരവണാ ..നിന്നെ വേട്ടയാടുന്നു എന്നത് ,എനിയ്ക്കിപ്പോള്‍ ഊഹിചെടുക്കാം
വിലാസങ്ങളുടെയോ നില നില്‍പ്പിന്റെയോ വേവലാതികള്‍ അവനെ തീണ്ടില്ല എന്ന് പറയുമ്പോഴും ശരവണാ ,
നീ നടന്നു തീര്‍ത്ത പാതകള്‍ എന്നെയും കവിഞ്ഞു നീണ്ടു കിടക്കുകയാണ്
നിനയ്ക്ക് കുറുകെ അവന്‍ വെട്ടിമാറ്റിയ പച്ചപ്പുകള്‍

അമ്പിന്റെ കാര്ക്ക്ശ്യതിലുടെ അപമാനത്തില്‍ കത്തിനിന്ന ഉച്ചകള്‍ ,നാട്ടുമ്പുറം പോലും എത്ര വേഗമാണ് ചില രാസ മാറ്റങ്ങള്‍ക്കു വിധേയമാകുന്നത് .അതെ എല്ലാം എത്ര വേഗമാണ് തകിടം മറിയുന്നത്
പകിട കളിക്കാരന്റെ കൈയിലെ കരുക്കള്‍ പോലെ എത്ര വേഗമാണ് എല്ലാം നഗ്നമാവുന്നത്
സോര്‍ബ ആവാന്‍ പറ്റിയില്ല എങ്കിലും കത്തി നിന്ന ഒരു ഉച്ചയില്‍ നിന്നും ഒരു bible വാക്യത്തിലേയ്ക്കു
നിന്നെയും ചേര്‍ത്ത്‌ നടക്കുമ്പോള്‍ ഞാനും കരുതിയിരുന്നില്ല നിന്റെയീ പെരുക്കുന്ന......
പിടി വള്ളികള്‍ ഊര്‍ന്നു പോവുമ്പോള്‍ , ഭൂമിയുടെ തണുപ്പിലേയ്ക്ക് കാറ്റു മെയ്യോടെ പിടിച്ചു കൊണ്ടുപോവുമ്പോള്‍ ... നാമൊക്കെ ജീവിച്ച ജീവിതത്തിന്റെ അശ്ലീലത മറ നീക്കപ്പെടുമ്പോള്‍ .... ഒരുവേള എല്ലാം മറന്നു അന്നന്നത്തെ അപ്പം മാത്രം സ്വപ്നം കണ്ടു പിന്നെയും പഴയതുപോലെ യോക്കെത്തന്നെ ഉദാ സീനമായി കരുക്കള്‍ നീക്കിയേക്കാം
ലജ്ജയ്ക്കോ സഹതാപത്തിനോ ഇടം നല്‍കാതെ .... ഏതോ അപൂര്‍വ സ്പീഷിസുകളിലെ അവസാനത്തെ കണ്ണിയായ്‌...
പക്ഷെ ശരവണാ .... നിന്റെയീ ഗര്ഭാല്സ്യം എന്റെ വിചാരങ്ങളുടെ കുറുകെ കടന്നു കുറുകുകയാണല്ലോ
അനാഥത്വത്തിന്റെ ധാരാള്യതയില്‍ നിന്നും അവന്‍ എന്നെങ്കിലും നമുക്കു നേരെ വിരല്‍ ചൂണ്ടിയേക്കാം
അതെ , തന്തയില്ലതവന്റെ ചരിത്രത്തിനു ഇരപിടുത്തത്തോളം പഴക്കമുണ്ട് അല്ലെങ്കില്‍ വേട്ടയാടപ്പെടലോളം
പക്ഷെ പെരുക്കുന്ന നിന്റെ വയറ്റിലെ പച്ച ഞരമ്പുകള്‍ വലിയുന്നതിന്റെ ശബ്ദം വര്‍ഗ്ഗ ബന്ധങ്ങളില്‍ നിന്നും എന്റെ ചിന്തകളെ അപ്പാടെ പിളരുകയാണ് ശരവണാ....
മറ്റു മനുഷ്യരില്‍ നിന്നല്ല മറ്റു മൃഗങ്ങളില്‍ നിന്നാണ് നാം വ്യതിചലിച്ചത്
ഇര പിടിക്കാനിറങ്ങിയതിന്റെ ഏതോ കാലയളവില്‍ കാമത്തിന്റെയും വിശപ്പിന്റെയും സ്വരരാഹിത്യത്തില്‍ പരസ്പ്പരം മൂക്കള ചീന്തി , തുപ്പലിന്റെയും മൂത്രത്തിന്റെയും ഭീതിദമായ ഗന്ധ വാഹിനികള്‍ പൊട്ടിച്ച് പ്രസരിയ്ക്കാന്‍ തുനിഞ്ഞപ്പോള്‍
പക്ഷെ , ശരവണാ .... ഇരുളിന്റെ വന്യതയിലെ അപകീര്‍ത്തികള്‍ അവന്‍ വായിച്ചെടുക്കുന്നത് ഏത് Dialectics ലൂടെയാവാം ....
മനസ്സെന്ന അനാഥ മന്ദിരത്തിലേയ്ക്ക് രാത്രിചൂട്ടിന്റെ കനലുകള്‍ പാളി വീഴുമ്പോള്‍ എനിയ്ക്കും നിനയ്ക്കുമിടയില്‍
അവന്റെ കുസൃതികളില്‍ പങ്കു ചേരുംമ്പോഴൊക്കെ സദാചാര വേലിപ്പൊത്തിലെ വിഷ സര്‍പ്പങ്ങള്‍ ആഞ്ഞു കൊത്തുമ്പോള്‍
ശരവണാ .. ഏതേതു മനക്കരുത്തിന്റെ നേര്‍ച്ചകളിലെയ്ക്കാണൂ നിന്റെ കരം പിടിച്ചു കയറ്റെന്റ്ടത്
ഒരു പക്ഷെ നീ മുമ്പെ പറഞ്ഞതുപോലെ എല്ലാ കഥകളും അപൂര്‍ണ്ണമായിരിക്കെ . പിന്നെയും , ഏതേതു കഥയില്ലയ്മയിലെക്കാണൂ നാം വന്നെത്തി നില്ക്കുന്നത് ......

3 comments:

വരവൂരാൻ said...

ഒത്തിരി ഇഷ്ടമായ്‌ എഴുത്തുകൾ എല്ലാം വായിച്ചു.. വിശദമായ്‌ ഇനിയും കാണാം ലീവ്‌ കഴിഞ്ഞു വന്നിട്ട്‌ ആശംസകൾ

dilshad raihan said...

othiri nannaayirikkunnu

iniyum ezhudoo

vyatyasthamaya rachana shaylikkayi kathirikkunnu

അസൈനാര്‍ -asainar said...

thnks raihan