Thursday, October 2, 2008

കരിയിലകളില്‍ കാറ്റുപിടിക്കുമ്പോള്‍


വര - ഓപ്പു (അമല്‍ സെന്‍)
"..ആകയാല്‍ യഹോവ ഇപ്രകാരം പറഞ്ഞു :
ഞാന്‍ ഈ ജനത്തിന്റെ മുമ്പില്‍ ഇടര്‍ച്ചകളെ വെയ്ക്കും പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേലെ തട്ടി വീഴും .. അയല്‍ക്കാരനും കൂട്ടുകാരനും നശിച്ചു പോകും ...."

- ബൈബിള്‍.

-ഇപ്പോള്‍ നിങ്ങളെന്തിനാണ് ഈ മുറിയില്‍ തമ്പടിച്ചിരിക്കുന്നതെന്ന് എന്നെയ്ക്കളെറെ നിങ്ങള്‍ക്കറിയാം .
എനിയ്ക്ക് വേണ്ടിയുള്ള ഈ ഔദാര്യത്തിനു ഞാന്‍ നന്ദി പറയുമെന്ന് നിങ്ങള്‍ മൂവരില്‍ ആരെങ്കിലും കരുതുന്നുന്ടാവണം.
പക്ഷെ ,നറുക്കെടുപ്പിന്റ്റെ ഫലങ്ങള്‍ക്ക് കാതോര്‍ത്തിരിയ്ക്കുന്നവന്റെ ആകാംക്ഷയില്‍ നിങ്ങള്‍ മൂവരും എന്നെ മൃതിയടഞ്ഞിരുന്നു . വിചാര വിക്ഷോഭങ്ങളുടെ കടല്‍മുറ്റത്തുനിന്നും കര്‍ക്കിടക പൊറുതിയുടെ ഇല്ലായ്മയിലൂടെ പടിയിറങ്ങിപ്പോയവന്റെ പെണ്ണ് നിങ്ങളുടെ അപ്പവും വീഞ്ഞുമായിരുന്നുവല്ലോ ...

-ദ്രവിച്ച മുഷ്ട്ടിയിലൂടെ വിപ്ലവത്തിന് ഊരിപ്പോരാന്‍ എളുപ്പമാണെന്ന് പറഞ്ഞത് നിങ്ങളില്‍ ഒരുവന്‍ .
-കമ്പോള വിലവിവരപ്പട്ടികയില്‍ നിങ്ങള്‍ കുറിച്ചുവെച്ച പേര് ഊര്‍മിള .
-ഉന്മൂലനത്തിന്റെ തറപറകളില്‍ ഊര്‍മിള നിങ്ങള്‍ക്കെഴുതിപ്പടിക്കാനുള്ള സ്ലയ്ട്ടയിരുന്നുവല്ലോ ...

-മയക്കുകയും തിരുത്തുകയും ചെയ്യുന്ന ചുവന്ന വര്‍ഷങ്ങള്‍
-പൊള്ളുന്ന ജനല്‍പ്പഴുതുകള്‍
-സന്താപമെറ്റ കുടിലുകള്‍
പക്ഷെ ,
തപന്‍
അവന്റെ പേര്‍ നിങ്ങള്‍ ഉച്ചരിക്കരുത് .
കര്‍ക്കിടക പൊറുതിയുടെ ഇല്ലായ്മകളില്‍നിന്നും അവന്റെ ഭൂചലനം നിങ്ങളെ ഇനി അലട്ടുകയുമില്ല ..
അധിനിവേശത്തിന്റെ കുന്നിന്‍പുറത്ത് , രാജര്‍ഷിയുടെ ചൊല്‍ക്കാഴ്ചകള്‍ക്ക് കണ്ണും കാതും കാഴ്ചവെച്ചു
പുലര്‍ന്നു ഒരു പ്രഭാതത്തില്‍ ,വെന്ത മണ്ണിന്റെ ചൂരുമായി ഊര്‍മിളയില്‍നിന്നും പിന്‍വാങ്ങി നടക്കവേ ,
വേഷങ്ങളത്രയും നിങ്ങള്‍ ആടിക്കഴിഞ്ഞിരുന്നു ..
തിരുത്തല്‍ വാദത്തിന്റെ രതിസുഖാലാസ്യത്തില്‍ നിന്നും , സന്നിപാതത്തിന്റെ ചൂളയിലെയ്ക്ക് ,പിന്നെയും നിങ്ങളില്‍ ഒരുവന്‍ വന്നു പെട്ടിരുന്നുവല്ലോ .
-എവിടെയുമെത്തിചേരാത്ത അല്ലെങ്ക്കില്‍ എവിടെയുമെത്തിചേരുന്ന ,സ്വപ്നാനുഭവം പോലെ ,ഊര്‍മിള അപ്പോഴേയ്ക്കും വറുതികല്‍ താണ്ടി നിങ്ങളില്‍ തന്നെ വന്നണഞതും ഒരു കാരണമാവാം .
-ജീവിതം നിദ്രാനുഭവം പോലെ വെളിവില്ലാത്തതും നെറികെട്ടതുമാണെന്ന് ഒരുവേള അവളും കരുതിക്കാണുമോ .
ഓര്‍മ്മകള്‍ , അവ പിറക്കുന്നത്‌ സെല്ലുലോയ്ഡിലെ ധവളധൂളികള്‍ പോലെ ആയിരിക്കില്ല , സെക്കന്റില്‍ ചലനം സാദ്ധ്യമാക്കുന്ന ഓര്‍മ്മയുടെ ഫ്രെയിമുകളില്‍ ജീവിതം ഒതുങ്ങി നിന്നിരുന്നില്ല തപനെ സംബന്ധിചെടുത്തോളം ...
തപന്‍ ,അവനഴിച്തെറിഞ്ഞ തിരശീലയുടെ ഞോരിവുകള്‍ ഇപ്പോള്‍ നമുക്കിടയില്‍ പെരുകുന്നുന്ടോ
-ഹില്‍ സ്റ്റേഷന്റെ പടിഞ്ഞാറെ കോളനിയില്‍ നിന്നും മൊത്തമായി സ്വപ്നം പതിച്ചുകൊടുത്ത ചുവന്ന പകലിന്റെ കൈവഴികളില്‍ പ്രളയം തുടല്‍ പൊട്ടിച്തെത്തിയതും ഒരു കാരണമാവാം.
-പക്ഷെ സാമര്‍ത്യത്തെ ബുദ്ധിയായി കാണുന്നിടത്ത് നിന്നുമാണ് ഈ വൈരുദ്ധ്യത്തിന്റെ തുടക്കം
അല്ലെങ്കില്‍ പരീക്ഷ ഹാളില്‍ നിന്നും ഫുട്ബോള്‍ ഗ്രൌന്ടിലേയ്ക്കുള്ള കൂടുമാറ്റം .
അതെ , നിങ്ങള്‍ കളിച്ച കളിയുടെ രഹസ്യങ്ങളീലൊന്നുമാത്രം .
-ഗാലറിയുടെ പേശികളില്‍ ആനന്ദത്തിന്റെ മുദ്ര പതിച്ചിറങ്ങിയ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചിറകടിപോലെ ഇളക്കങ്ങള്‍ സൃഷ്ടിച്ചു പിന്തിരിഞ്ഞ മുഹൂര്‍ത്തം .
വരാനിരിയ്ക്കുന്ന പുലരിയുടെ കാഹളത്തിന് മാറ്റ് കൂട്ടുവാന്‍ ഊര്‍മ്മിള അത്യാവശ്യ ഘടകവു മായിരുന്നുവല്ലോ .
ചാവേര്‍പടയുടെ അന്തിത്താവളത്തില്‍ വിറകുകൊള്ളിയിലൊരു പുതിയ സൂര്യനെ സൃഷ്ടിക്കാന്‍ പുഴ കടന്നെത്തിയ തപനെ നിങ്ങള്‍ മറന്നു കഴിഞ്ഞുകാണും !
മൈതുനത്തിന്റെ മൂര്‍ച്ചകളില്‍ ഊര്‍മ്മിള കാടുകളുടെ വന്യതയില്‍ നിന്നും പിയേര്‍സ് സോപ്പിന്റെ ഉന്മത്തതയിലേയ്ക്ക് എത്തിയിരുന്നുവല്ലോ .
ഒരു പറിച്ചു നടല്‍ .
അത്ര മാത്രം .
പക്ഷെ -
വിത്തിനെ മറന്ന ഉടലിന്റെ പുറം കാഴ്ചകളില്‍ ഇരുണ്ടുപോയ ചേരികളില്‍ നിന്നും
പുലയടിയന്തരത്തിന് നാല്പതിഴെയിന്റെ മഹിമകള്‍ കോറസ്സായി പകുത്തെടുത്തത്‌ മാനിഫെസ്റ്റിന്റെ മാറ്റ്കൂട്ടാനാവും .
ഫലനിയമത്തിന്റെ മറ്റൊരു തന്ത്രം -
വിരല്‍ തുമ്പിന്റെ കേടുപാടുകളില്‍ നിന്നും പാവകളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് ....
ചക്രങ്ങള്‍ക്ക് ബലം കൂട്ടാന്‍ ചേരിയുടെ പ്രാണഞരമ്പ് വേണമായിരുന്നു
പ്രസ്ഥാനങളുടെ ശവഘോഷ യാത്രകള്‍ക്ക് ഗാലറികളുടെ പേശിബലവും .

- പിയെയ്ര്സ് സോപ്പിന്റെ ലവണഘന്ധത്തില്‍നിന്നും ഊര്‍മ്മിള ഇപ്പോള്‍ മുക്തമായിരിക്കുമോ ...
മറ്റൊരു പദാര്‍ത്ഥത്തിന്റെ സുഷിരങ്ങളില്‍ നിന്നും അവള്‍ കാശിമുല്ലയുടെ സുഗന്ധവുമായി രൂപം പ്രാപിച്ചു കഴിഞ്ഞിരിക്കും
തെറ്റി
കാശിമുല്ലയുടെ സുഗന്ധത്തില്‍ നിന്നും ലവണഗന്ധത്തിന്റെ പുറംകാഴ്ചയിലേയ്ക്ക്‌
അതെ
ഒരു കുഴമറിച്ചെല്‍ അത്രമാത്രം
പഴയ കളികളുടെ തുടര്‍ച്ച
അഭ്രപഥങ്ങളില്‍ മുനചെത്തി വരുന്ന ഒരു പെന്‍സിലില്‍ ഒടുങ്ങാന്‍ വിധിക്കപ്പെട്ട മറ്റൊരു ഷെനേറിയ .
ഫെല്ലിനിയുടെ കുതിരനൃത്തം
ദാലിയുടെ ഭ്രാന്ത്
ബുനുവലിന്റെ പിളര്‍ന്ന കണ്ണ്
ലാ ഒളിവദോസ്
യംഗ് ആന്‍ഡ് ഡാംട്‌
ഇറച്ചിയില്‍ നിന്നും അന്യപ്പെട്ടുപോയ ഒരു പൂങ്കരളിന്റെ ഓര്‍മ്മ .

ഇപ്പോള്‍
നിങ്ങളും പിരിഞ്ഞു പോവാന്‍ തയ്യാറെടുക്കുകയായിരിയ്ക്കും
ഓക്സിജന്‍ സിലന്ടരില്‍ അവസാന തുള്ളിയും പെയ്തൊഴിഞ്ഞു കാണും
കര്ട്ടനു മുന്‍പില്‍ അവസാന സീക്വന്‍സ് ആദ്യമേ കണ്ടുകഴിഞ്ഞ പ്രേക്ഷകന്റെ ആലോസരങ്ങളിലെയ്ക്ക്
ഉച്ചാസങ്ങളുടെ പെന്‍ഡുലം താഴ്ത്താന്‍ ഇനി ആയുസ്സിന്റെ ശേഷിപ്പിലെയ്ക്ക് നിമിഷങ്ങള്‍ മാത്രം

ഞാന്‍ ഇനിയും നന്ദി പറഞ്ഞില്ല
നിങ്ങള്‍ മൂവരില്‍ ആരെങ്കിലും അത് പ്രതീക്ഷിക്കുന്നുന്ട്ടാവും
പക്ഷെ ,ഒരു നന്ദിയില്‍ ചലനം സാധ്യമാക്കാന്‍ എന്റെ ചായഗ്രഹകാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല
എങ്കിലും
ഇര മണത്തെത്തുന്ന ഈ ഈതരിന്‍ മൌനത്തില്‍ നിന്നും മറ്റൊരു ആരംഭത്തിന്റെ തുടര്‍ച്ചയിലൂടെ , ഊര്‍മ്മിളയുടെ നിദ്രാ ഭംഗത്തിലേയ്ക്ക് ..

No comments: